പാലാ നഗരത്തിൽ മാർ സ്ലീവാ മെഡിസിറ്റിയുടെ പുതിയ സർവീസ് സെന്റർ ഉത്ഘാടനം ചെയ്തു

മാർ സ്ലീവാ മെഡിസിറ്റി പാലായുടെ സേവനങ്ങൾ കൂടുതൽ സൗകര്യപ്രദമായി പൊതുജനങ്ങൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പാലാ നഗരത്തിൽ ആരംഭിച്ച സർവീസ് സെന്ററിന്റെ ഉദ്ഘാടനം ബിഷപ്പ് എമിരറ്റസ് മാർ ജോസഫ് പള്ളിക്കാപറമ്പിൽ നിർവഹിച്ചു.വെഞ്ചിരിപ്പ് കർമം മാർ സ്ലീവാ മെഡിസിറ്റി പാലായുടെ ഫൗണ്ടർ & പേട്രൺ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു.  
പ്രവർത്തനം ആരംഭിച്ച് മൂന്ന് വർഷം പിന്നിടുമ്പോൾ മാർ സ്ലീവാ മെഡിസിറ്റിയുടെ സേവനങ്ങൾ ഏറ്റവും എളുപ്പത്തിൽ ജനങ്ങൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സർവീസ് സെന്ററുകൾ ആരംഭിക്കുന്നത് എന്ന് ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. 
ചേർപ്പുങ്കൽ, പാലാ എന്നിവിടങ്ങളിൽ ഉള്ള സർവീസ് സെന്ററുകൾ കൂടാതെ വരും മാസങ്ങളിൽ മറ്റു സ്ഥലങ്ങളിൽ കൂടുതൽ സർവീസ് സെന്ററുകൾ പ്രവർത്തനം ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടി ചേർത്തു.
രക്ത പരിശോധനകൾ, മാർ സ്ലീവാ മെഡിസിറ്റിയിലെ തിരഞ്ഞെടുത്ത അനുബന്ധ സേവനങ്ങൾ എന്നിവ പുതിയ സർവീസ് സെന്ററിലൂടെ ലഭ്യമാകുന്നതിലൂടെ ആശുപത്രിയിൽ വരുന്നതിനുള്ള മുന്നൊരുക്കങ്ങൾ, ചികിത്സക്ക് ശേഷം ഉള്ള സേവനങ്ങൾ എന്നിവ വളരെ സുഗമമായി ജനങ്ങൾക്ക് ലഭ്യമാകുമെന്ന് മാർ സ്ലീവാ മെഡിസിറ്റി പാലായുടെ മാനേജിങ് ഡയറക്റ്റർ മോൺ. ഡോ. ജോസഫ് കണിയോടിക്കൽ പറഞ്ഞു.
പാലാ ഹെഡ് പോസ്റ്റ് ഓഫീസിന് മുൻവശത്തുള്ള സെന്റ് തോമസ് മാളിന്റെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന മാർ സ്ലീവാ മെഡിസിറ്റിയുടെ പുതിയ സർവീസ് സെന്ററിൽ നിന്നും ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ ആറ് മണി മുതൽ ഉച്ചക്ക് രണ്ടര വരെ സേവനങ്ങൾ ലഭ്യമായിരിക്കും.

മാണി .സി. കാപ്പൻ എം. എൽ. എ , രൂപതാ പ്രോട്ടോ സിഞ്ചെല്ലുസ് മോൺ. ജോസഫ് തടത്തിൽ, ആശുപത്രി ഡിറക്ടർമാർ, ജനപ്രതിനിധികൾ സി.ഇ.ഒ, സി.എം.എസ് മെഡിക്കൽ സൂപ്രണ്ട് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.